Friday, October 21, 2016

അറിവിന്റെ വെളിച്ചം തേടി കുരുന്നുകൾ ഹരിശ്രീ കുറിച്ചു

അറിവിന്റെ വെളിച്ചം തേടി  നിരവധി കുരുന്നുകൾ  മഴപ്പഴഞ്ഞി ശ്രീ ഭദ്രാ സരസ്വതി ക്ഷേത്രത്തിൽ ഹരിശ്രീ കുറിച്ചു.
മേൽശാന്തി വേണുഗോപാൽ നമ്പൂതിരി കുഞ്ഞുങ്ങളെ തളികയിൽ നിറച്ച അരിമണികളിൽ ഹരിശ്രീ കുറിപ്പിച്ചു. രാവിലെ മുതൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകളിൽ പങ്കെടുത്ത്‌ സരസ്വതി ദേവിയുടെ അനുഗ്രഹം നേടുന്നതിനുമായ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തജനങ്ങൾ എത്തിയിരുന്നു. വിദ്യാദേവതയായ സരസ്വതീദേവിയുടെ പ്രതിഷ്ഠയുള്ള ചെന്നിത്തലയിലെ ഏക ക്ഷേത്രമാണു കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ – സരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്). കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗ ത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്.
കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്. രക്ഷസ്, നാഗരാജാവ്, നാഗയക്ഷി, മലമൂർത്തി, യോഗീശ്വരൻ എന്നീ ഉപദേവതകളുമുണ്ട്. കുംഭമാസത്തിലെ അശ്വതി നാളിൽ പ്രതിഷ്ഠാവാർഷികവും ഇടവമാസത്തിലെ ചോതിനാളിൽ പുനഃപ്രതിഷ്ഠാ വാർഷികവും കൊണ്ടാടുന്ന ക്ഷേത്രത്തിൽ മാസപൂജാ സമ്പ്രദായമാണു നിലവിലുള്ളത്.
ചിങ്ങത്തിലെ ഉത്രാടനാളിൽ രാത്രി ഗുരുതിയും ഉണ്ട്. അടിമുറ്റത്തുമഠം ബ്രഹ്മശ്രീ എ.ബി. ശ്രീകുമാര്‍ ഭട്ടതിരിയാണു ക്ഷേത്ര തന്ത്രി. വേണു നമ്പൂതിരി മേൽശാന്തിയും.

No comments: